കടമക്കുടി
പ്രകൃതിയുടെ സമസ്തസൗന്ദര്യവും വാരിപ്പുതയ്ക്കുകയാണ് കടമക്കുടി.ഋതുക്കൾക്കനുസരിച്ച് പൊക്കാളിയും ചെമ്മീനും വിളയുന്ന കടമക്കുടിയുടെ കായൽമാറിലൂടെ പോയിവരാം. കടമക്കുടിയിലേക്ക് കടക്കുമ്പോൾ അതുവരെ കണ്ട നഗരക്കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ദൃശ്യങ്ങളിലേക്കാണ് പ്രകൃതി നിങ്ങളെ എടുത്തെറിയുക. റോഡിനിരുവശവും പ്രശാന്തമായ ജലപ്പരപ്പുകളാണ്. അതിൽ അങ്ങിങ്ങായി ചേറിൽ നിന്നും കുത്തിപ്പൊക്കിയുണ്ടാക്കിയ ബണ്ടുകൾ...ബണ്ടുകളിൽ നിരനിരയായി നിൽക്കുന്ന തെങ്ങുകൾ, വെള്ളത്തിൽ അവയുടെ നീണ്ട നിഴലുകൾ, മീൻ പിടിക്കാൻ കെട്ടിയുണ്ടാക്കിയ ചീനവലകൾ, പുഴയിലൂടെ ധൃതിയിൽ പോവുന്ന യന്ത്ര തുഴ ഘടിപ്പിച്ച തോണികൾ... ആകെക്കൂടി കടമക്കുടി ഒരു പ്രത്യേക അഴകാണ്. കൊച്ചി നഗരത്തിൽ ഏതാണ്ട് 16 കിലോമീറ്റർ അകലെയായി വരാപ്പുഴക്കടുത്തുള്ള കായലോര തുരുത്തുകളുടെ ഒരു കൂട്ടമാണ് കടമക്കുടി. പ്രകൃതി ആകാശത്തിന് നിറങ്ങൾ ചാർത്തുന്ന പുലരികളിലോ വൈകുന്നേങ്ങളിലോ ആണ് കടമക്കുടി സന്ദർശിക്കാൻ പറ്റിയ സമയം. സായാഹ്നങ്ങളിൽ റോഡരികിലെ കുഞ്ഞു കടകളെല്ലാം സഞ്ചാരികൾക്കുവേണ്ടി തുറക്കും. ഇപ്പോൾ ധാരാളം പേർ വൈകുന്നേരങ്ങൾ ആസ്വദിക്കാനായി കടമക്കുടിലേക്ക് വരുന്നുണ്ട